7/2/14

അവിയൽ ഭാഷ




കേരളത്തിലോട്ടുള്ള യാത്രക്കായി  ട്ടിക്കറ്റ് ബുക്ക് ചെയ്യുമ്പോ  തന്നെ മനസ്സു  കൊണ്ട് നാട്ടിലെത്തിയ പ്രതീതി ആണ്. അന്യനാടുകളി താമസിക്കുന്നവക്ക് ബന്ധുമിത്രാദികളെയും കേരളഭക്ഷണവും "മിസ്സ്‌" ആയി പോകുന്നതു പോലെയാണ്, എനിക്ക് മലയാളഭാഷയും.എന്നാ ഇപ്രാവശ്യത്തെ കേരള സന്ദശനത്തി കേരളഭാഷക്ക് തന്നെ മാറ്റം വന്നുവോ എന്ന്  തോന്നി പോയി.


പല വീടു സന്ദശങ്ങളിലും, കുട്ടിക ഒന്നെങ്കി പഠനത്തിന്റെയോ അല്ലെങ്കി ജോലിയുടെ ഭാഗമായി അന്യസംസ്ഥാനങ്ങളി ചെലവഴിക്കുന്നതിനാലായിരിക്കും  ഇംഗ്ലീഷ് / ഹിന്ദി/ തമിഴ് / മലയാളം...എല്ലാം കൂട്ടികലത്തിയ ഭാഷയാണ് അവരി നിന്ന് കേട്ടത്. കേരളത്തി തന്നെ പഠിച്ച് ജോലി ചെയ്യുന്നവന്റെ വായി നിന്നും വരുന്ന ഹിന്ദി വാക്കുക കേട്ട്, "ഇതെങ്ങനെ പഠിച്ചു എന്ന ചോദ്യത്തിന്,
"കീഴി ജോലി ചെയ്യുന്നവ എല്ലാം ബംഗാളി നിന്നുമാണ്,ഞാനും ഹിന്ദിക്കാരനാണെന്ന് വിചാരിച്ച് ( മുഖത്ത് വരുത്തിയ ഫാഷനായിരിക്കാം)എന്നോടും എല്ലാവരും ഹിന്ദിയിലാണ് പറയുക".
ഹിന്ദി സ്കൂളി പഠിക്കുന്നുണ്ടെങ്കിലും ആ ഭാഷ പറയാ മടിക്കുന്നവരായിരുന്നു നമ്മ. എന്റെയൊക്കെ കുട്ടിക്കാലത്ത് ഓണത്തിനും ക്രിസ്തുമസ്സിനും പ്രത്യക്ഷപ്പെടുന്ന ഗുർഖ യോടൊ അല്ലെങ്കിൽ കൽക്കട്ടയിൽ നിന്ന് സാരി കൊണ്ട് വരുന്ന കച്ചവടക്കാരാടോ ണ്  ചില ഹിന്ദി വാക്കുകൾ പറഞ്ഞിട്ടുള്ളത്. ഇന്ന് മലയാള ഭാഷ അഛൻ, അമ്മ, അമ്മൂമ്മ .......അങ്ങനെ ഒരു തലമുറയിലോട്ട് ഒതുങ്ങി പോയതു പോലെ തോന്നി.

ഷോപ്പിംഗ്  സ്ഥലങ്ങളിലും  റെസ്റ്റോറന്റിൽ  ചെന്നാലും ഉത്തരേന്ത്യക്കാർ കയ്യടക്കിയതു പോലെയുണ്ട്. വണ്ടി "പാർക്ക് "ചെയ്യുന്ന അവിടം മുതൽ അവരുടെ സേവനം തുടങ്ങുകയാണ്.ഒരു കടയിലേക്ക് ചെന്നപ്പോൾ -"ചേച്ചി എന്താ വേണ്ടേ", നല്ല ഒഴുക്കോടെ യുള്ള മലയാളം കേട്ടിട്ടാണ്, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവന് കൊടുത്തത്.തിരിച്ചുളള  മറുപടി എന്നെയൊന്ന് അത്ഭുതപ്പെടുത്തി _ "ഇതൊന്ന് വായിച്ച് തന്നെ "- നൂറു  ശതമാനം സാക്ഷരതയുള്ള ഇവിടെ നീ എങ്ങനെ ഒരു അപവാദം ആയി എന്ന മട്ടിലുള്ള എന്റെ  നോട്ടത്തെ അവഗണിച്ചു കൊണ്ട്, "ഞാൻ കൽക്കട്ടയിൽ നിന്നാണ്, നന്നായിട്ട് പറയാൻ പറ്റും വായിക്കാൻ അറിഞ്ഞുകൂടാ"-ഭാഷകളെ പെട്ടെന്ന്  പഠിക്കാൻ കഴിവുള്ളനായിരിക്കണം .ഓരോത്തരുടെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നൈപുണ്യം! തലേദിവസം കേരളത്തിൽ എത്തിയവർ മുതൽ നാലഞ്ച് വര്ഷം ആയി കേരളത്തിൽ ജോലി ചെയ്യുന്നവരെ കാണാൻ സാധിച്ചു ആ വ്യത്യാസം അവരുടെ ഭാഷയിലുമുണ്ടായിരുന്നു. ചൈനീസ് ഭക്ഷണശാലയിൽ ചൈനയിൽ നിന്നും വന്ന "കുക്ക് " എന്ന സങ്കല്പത്തിലായിരിക്കും ഹിന്ദി പറയുന്ന നേപ്പാളികളുടെ പാചക വൈദ്ദഗ് ദ്ധ്യം  പ്രദർശിപ്പിച്ചു  കൊണ്ട് തന്നെ ഭക്ഷണം ഉണ്ടാക്കി തരുന്നുണ്ട്. നമ്മുടെ ദേശീയ ഭക്ഷണമായ പെറോട്ടയും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ " അറിയാവുന്ന ഹിന്ദിയും ആക്ഷനുമായിട്ട് ഷോപ്പിംഗും ഭക്ഷണം കഴിക്കലും രസകരമാക്കിയെടുക്കാം.

ഇതൊക്കെ വീടിന്റെ പുറത്തെ സംഭവങ്ങളാണെങ്കിൽ സ്വന്തം വീട്ടിലെ അനുഭവങ്ങളും മറിച്ചായിരുന്നില്ല.പറമ്പിലെ പണിക്കായി ഒരു ഹിന്ദിക്കാരൻ വന്നതോടെ സ്ഥിതിഗതികൾ ആകെ മാറ്റി മറിച്ചു.അതുവരെ മലയാളം പറഞ്ഞിരുന്ന അമ്മ ഓടിപോയി ഒരു കടലാസ്സും കൊണ്ട് വരുന്നുണ്ട്. പേപ്പറിൽ മലയാളമാണ് എഴുതിയിരിക്കുന്നതെങ്കിലും അത് വായിക്കുമ്പോൾ ഹിന്ദിയാവും.അവന് കൊടുക്കേണ്ട നിർദ്ദേശ ങ്ങൾ, അമ്മ ആരുടെയൊക്കെ സഹായത്തോടെ ഹിന്ദി -മലയാളത്തിൽ എഴുതിയിരിക്കുകയാണ്.കഴിഞ്ഞ രണ്ടു പ്രാവശ്യം ജോലിക്ക് വന്നപ്പോഴും ഉണ്ടായ "കമ്മ്യൂണിക്കേഷൻ ഗ്യാംപ് " മാറ്റാനുള്ള തന്ത്രപ്പാടിലാണ് അമ്മ കൂട്ടത്തിൽ എന്നോട് ആണോ കളി എന്ന മട്ടും! അമ്മയുടെ വായിൽ നിന്ന് പ്രതീക്ഷിക്കാതെ ഹിന്ദി കേട്ടപ്പോൾ അവനും സന്തോഷം. സന്തോഷം കൂടിയതു കൊണ്ടാകും അവൻ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങൾ പറയുന്നുണ്ട്. പറഞ്ഞ ഹിന്ദിയുടെ ഗ്ലാമർ കളയണ്ട എന്നോർത്തായിരിക്കും മറുപടി മുഖത്തെ ചില ഭാവങ്ങളിൽ ഒതുക്കുന്നുണ്ട്. ഇവരുടെ ഇടയിൽ ഇനി ഞാനായിട്ട് മോശം ആകരുതല്ലോ എന്നോർത്ത് ഞാനും തുടങ്ങി ഹിന്ദിയിൽ സംസാരം. ചുരുക്കം പറഞ്ഞാൽ ആകെ ഹിന്ദിമയം!

ഇന്നത്തെ കേരളത്തിലുള്ളവരുടെ മാതൃഭാഷ സ്നേഹം കാണുമ്പോൾ, ശ്രീ ഇന്നസെന്റിന്റെ ഒരു പുസ്തകത്തിൽ വായിച്ചതാണ് ഓര്മ്മ വന്നത്, ട്ടീച്ചർ ഹിന്ദി പഠിപ്പിച്ചിട്ട്  ഹിന്ദി പഠിച്ചില്ല, മാർവാഡിയോട് പണം കടം വാങ്ങിക്കാനായി ഒരു രാത്രി കൊണ്ട് ആ ഭാഷ പഠിച്ചുവെന്നത് ....അതുപോലെ ജോലിചെയ്യാൻ ഹിന്ദിക്കാരെ കിട്ടിയതോടെ ...........നമ്മുടെ മലയാള ഭാഷ നൊസ്റ്റാൾജിയാകുമോ? അതോ മലയാളവും ഹിന്ദിയും കലർന്ന ഒരു അവിയൽ ഭാഷ സംസ്കാരമാകുമോ ?



3 comments:

  1. ഹേയ്, അതൊന്നുമില്ല. നമ്മള്‍ ബഹുഭാഷാപണ്ഡിതരാകും

    ReplyDelete
  2. ഹ ഹ ...അതു ശരിയാ

    ReplyDelete
  3. ഇംഗ്ലീഷ് ചേര്‍ത്ത അവിയലിന്‍റെ ഗമ കിട്ടില്ലല്ലോ!
    ആശംസകള്‍

    ReplyDelete