3/8/18

എന്നെ_സ്വാധീനിച്ച_വനിതാവ്യക്തിത്വം

 ഹൈക്കോടതി മുൻജഡ്ജി, കുടുംബക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി.........ഈ അടുത്ത ദിവസം അന്തരിച്ച ജസ്റ്റീസ് ഡി.ശ്രീദേവി. എനിക്കവരെ TV യില്‍ കൂടിയുള്ള പരിചയം മാത്രമേയുള്ളൂ. എന്നാലും അവരുടെ മരണവാർത്ത വായിച്ചപ്പോൾ മൂടിക്കിടന്ന കുറെ ഓർമ്മകളാണ് എന്നിലേക്ക് തെളിഞ്ഞു വന്നത്.
അച്ഛന്റെ ജോലിയുടെ ഭാഗമായിട്ടുള്ള ഉദ്യോഗക്കയറ്റം ആയപ്പോള്‍ ഓഫീസിന്റെ
 മട്ടു മാറി.കുരുത്തം കെട്ടൊരു ഉത്തരവിറങ്ങി. അച്ഛൻ അതിനെതിരായി
കേസുനടത്തേണ്ടി വന്നു. വാദിയും പ്രതിയും-ഞങ്ങളും അവരും
കുടുംബസുഹൃത്തുക്കളാണ്. തീരുമാനം  നടപ്പിലാക്കേണ്ട സമയത്ത് ഓഫീസിലെ
നിയമവിദഗ്ദ്ധയായിരുന്നു ഈയിടെ അന്തരിച്ച ജസ്റ്റിസ് ഡി ശ്രീദേവി.


' നീതി എന്താണോ, അത് നടപ്പിലാക്കണം', എന്നതായിരുന്നു അച്ഛൻ അവരെ കണ്ടപ്പോൾ
  പറയാനുണ്ടായിരുന്നത്. ആ സമയത്ത് അവിടേക്ക് വന്ന സുഹൃത്തായ എതിർകക്ഷിയെ
പരിചയപ്പെടുത്തിയപ്പോൾ, 'ഞങ്ങൾ മീറ്റ് ചെയ്തു എന്നായിരുന്നു' , മറുപടി.
പ്രത്യേകിച്ചു വികാരങ്ങളൊന്നും പുറത്തു കാണിക്കാത്ത അച്ഛൻ അതൊക്കെ വീട്ടിൽ
ഞങ്ങളോട് പറഞ്ഞപ്പോൾ, ആ മാനസികാവസ്ഥ ഞങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അഞ്ചര കൊല്ലമായി നടത്തുന്ന ആ  കേസ്സിന്റെ വിധിയെക്കുറിച്ചുള്ള ഞങ്ങളുടേയും
പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
.മാഡം ജസ്റ്റിസ് ഡി ശ്രീദേവി അച്ഛന്  അനുകൂലമായി ശിപാര്‍ശ ചെയ്തു.അനുകൂല വിധി
സമ്പാദിച്ചു ആ ഉപദേശമാണ്‌ പ്രമോഷൻ  ആകുന്നതിനു നിമിത്തമായത്.അല്ലെങ്കിലും
നമ്മുടെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും ഒന്നും യാതൊരു അർത്ഥവുമില്ലല്ലോ?
ഒരു പക്ഷേ ആ ഫലം വിപരീതമാണെങ്കിലും അച്ഛൻ ജോലി രാജി വെക്കുകയോ
ആത്മഹത്യ ചെയ്യുകയോ ചെയ്യില്ല എന്നറിയാം. എന്നാലും സത്യത്തിനും നീതിക്കും
ഏറെ പ്രാധാന്യം കൊടുക്കുന്ന അദ്ദേഹം, ഞങ്ങളെ പഠിപ്പിച്ചതും കാണിച്ചു തന്നതുമായ
മൂല്യങ്ങളാണ് ഉന്മൂലനം ചെയ്യപ്പെടുക.


സത്യം, നീതി, ന്യായം ......എല്ലാം ഒരു പടി പുറകിലോട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ,


"നിങ്ങൾ എന്താണോ ...അത് ആകാൻ ശ്രമിക്കുക"

എനിക്ക് ഇന്നും അങ്ങനെയൊരു തീരുമാനത്തിലുറച്ചു നിൽക്കാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള ചില അനുഭവങ്ങള്‍ കൊണ്ടാണ്.